നാദാപുരം: 16 വര്‍ഷത്തിനിടെ വിവിധ സര്‍ക്കാറുകള്‍ മാറി മാറി ഭരിച്ചിട്ടും ജമീലകൊലക്കേസിലെ പ്രതിക്ക് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സുഖവാസം. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദന്, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും കൊല്ലപ്പെട്ട ജമീലയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എ ന്നിട്ടും ജമീലകൊലക്കേസ് ഇപ്പോഴും എങ്ങുമെത്താതെ നീളുന്നു.
2001 സെപ്റ്റംബര്‍ 8 നാണ് എടച്ചേരി സ്വദേശിനി ആയാടത്തില്‍ ജമീലയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണമാണെന്ന സംശയത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഭര്‍ത്താവ് ഹമീദാണെന്ന് കണ്ടെത്തിയെങ്കിലും ഇന്നു വരെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ െ്രെകം നമ്പര്‍ 216/2001 ജമീല കൊലക്കേസ് ലോംഗ് പെന്റിംഗ് കേസായി കിടക്കുകയാണ്. പ്രതി ഒളിവിലാണെന്ന വിശദീകരണമാണ് പോലീസ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: