ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയില്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളം കാരണം പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായ നാലാം ദിവസവും തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ തിങ്കളാഴ്ച്ച വരെയും രാജ്യസഭ ഉച്ചക്ക് 2.30 വരെയും പിരിഞ്ഞു.
സഭാസ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ മീരാ കുമാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സാധ്യതയുണ്ട്. കല്‍ക്കരിപ്പാട അഴിമതി ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാന മന്ത്രി മന്മോഹന് സിംഗ് രാജി വെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യം. സംഭവത്തെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്കു തയാറെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അറിയിച്ചു.
പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടത്തിക്കൊണ്ടു പോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രി മന്മോഹന് സിംഗ് മറുപടി പറയാന്‍ ഒരുക്കമാണ്. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടത്തിക്കൊണ്ടു പോകാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സിഎജി റിപ്പോര്‍ട്ടില്‍ ന്യൂനതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കല്‍ക്കരി ഖനനം ആരംഭിച്ചിട്ടില്ല. പിന്നെ നഷ്ടം എങ്ങനെയുണ്ടായെന്ന് അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: