കല്‍പ്പറ്റ: ഓണത്തോടനുബന്ധിച്ചു തുടര്‍ച്ചയായ അവധിദിവസങ്ങളില്‍ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലെത്തിയത് പതിനായിരക്കണക്കിന് ആളുകള്‍. ഇതോടെ വയനാട്ടിലേക്കുള്ള ചുരംപാതകള് നിശ്ചലമായി.
സപ്തംബര്‍ രണ്ട് മുതല്‍ ഇന്നലെ വരെ താമരശ്ശേരി ചുരത്തില്‍ നീണ്ട ഗതാഗത തടസ്സമാണുണ്ടായത്. പല ദിവസങ്ങളിലും വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ നീണ്ടു. കെഎസ്ആര്‍ടിസി ബസ്സുകള്‍ രണ്ട് മണിക്കൂറിലധികം വൈകിയാണ് ഓടിയത്.
രോഗികളെയുംകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സുകളും ഗതാഗത കുരുക്കില്‍പ്പെട്ടു. കുറ്റ്യാടി ചുരം പാതയും പേര്യ ചുരം പാതയും വാഹനങ്ങളാല്‍ വീര്‍പ്പുമുട്ടി. വയനാട്ടിലെ പ്രധാന നഗരങ്ങളിലെല്ലാം ഈ ദിവസങ്ങളില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
ബദല്‍ പാത നിര്‍ദ്ദേശം ഗതാഗത തടസ്സമുണ്ടായതോടെ വീണ്ടും സജീവമായി. ലോറി മറിഞ്ഞും ബസ്സ് കുരുങ്ങിയും ഉരുള്‍ പൊട്ടിയും നിരവധി തവണ താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്. സ്ഥിരമായി ഗതാഗത തസ്സമുണ്ടായതോടെ വയനാട്ടിലേക്കെത്തിയ സഞ്ചാരികളും ഏറെ ദുരിതമനുഭവിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: