ധാക്ക: ശ്രീലങ്കക്കെതിരായ ടെസ്റ്റ്, ഏകദിന , ട്വന്റി 20 പരമ്പരകള്‍ തൂത്തുവാരി നേടിയ സമ്പൂര്‍ണ വിജയം സവിശേഷമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി.
ഏക ട്വന്റി 20 മത്സരത്തില്‍ ടീമിനെ വിജയം സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു കോഹ്ലി. ഏഴു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 54 പന്തില്‍ 82 റണ്‍സ് നേടിയ കോഹ് ലി കളിയലെയും പരമ്പരയിലെയും താരമായി.
ട്വന്റി 20യും പിടച്ചതോടെ ശ്രീങ്കന് പര്യടനത്തിലെ ഇന്ത്യന്‍ വിജയം 9-0. ടെസ്റ്റില്‍ 3-0നും ഏകദിനത്തില്‍ 5-0 നും വിജയം നേടിയിരുന്നു. ഇതാദ്യമായാണ് ഇന്ത്യ വിദേശത്ത് ഒരു പരമ്പരയിലെ ഏല്ലാ മത്സരങ്ങളിലും വിജയം കൈവരിക്കുന്നത്.
ഈ വിജയം ഏറെ സവിശേഷം. ക്രെഡിറ്റ് കളിക്കാര്‍ക്ക്.ക്യാപ്റ്റനെന്ന നിലയില്‍ ഏറെ സന്തോഷവാനാണെന്ന് കോഹ് ലി പറഞ്ഞു.
റിസര്‍വ് താരങ്ങള്‍ കരുത്താര്‍ജിച്ചുവരുകയാണ്. ബാറ്റിങ്ങില്‍ ചില മാറ്റങ്ങള്‍ വരുത്തി. മികച്ചഫലവും കിട്ടിയെന്ന് കോഹ്ലി വെളിപ്പെടുത്തി.
ഇന്ത്യയെ വെല്ലുവിളിക്കാനുളള സ്കോര്‍ നേടാനായില്ല.പ്രതീക്ഷിച്ചതിലും 20 റണ്‍സ് കുറഞ്ഞുപോയെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഉപുല്‍ തരംഗ പറഞ്ഞു.
നല്ലതുടക്കം ലഭിച്ചതാണ്. മുനവീര ഭംഗിയായി ബാറ്റ് ചെയ്തു.14 ഓവറുകള്‍ക്കുശേഷം എല്ലാം താളം തെറ്റിയെന്ന് തരംഗ പറഞ്ഞു.
എതിരാളികളോട് അലിവുകാണിക്കത്ത ടീമാണ് കോഹ്ലിയുടെ ഇന്ത്യന്‍ ടീമെന്ന് ശ്രീലങ്കയുടെ ഇടക്കാല പരിശീലകന് നിക് പോത്തസ് പറഞ്ഞു.
ട്വന്റി 20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴു വിക്കറ്റിന് 170 റണ്‍സ് എടുത്തു.മറുപടി പറഞ്ഞ ഇന്ത്യ 19.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 174 റണ്‍സ് നേടി വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: