ന്യൂദല്‍ഹി: സോഷ്യല്‍ വെബ് സൈറ്റായ ട്വിറ്റര്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജ്യസുരക്ഷയുടെ പേരില്‍ സോഷ്യല്‍ സൈറ്റുകള്‍ നിരോധിക്കുന്നതിനു പകരം ഉചിത നടപടികള്‍ സ്വീകരിക്കുകയാണു വേണ്ടതെന്നു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
അസം വ്യാജ പ്രചാരണത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വ്യാജ വിലാസത്തിന്റെയും പേരില്‍ 20 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ട്വിറ്ററിനു നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നാണു സൂചന. ഇക്കാര്യം സര്‍ക്കാര്‍ നിഷേധിച്ചു. ഇക്കാര്യത്തില്‍ ട്വിറ്ററിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
തെക്കനേഷ്യയിലെ 16 മില്യണ്‍ ട്വിറ്റര്‍ അനുയായികളില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: