ബെംഗളൂരു : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സംസ്ഥാന ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാരിതോഷികം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഇതുകൂടാതെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിനും രൂപം നല്കി. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി റെഡ്ഡി അറിയിച്ചു. കൊലപാതകികളെ കുറിച്ച് വിവരം നല്‍കുന്നതിന് സര്‍ക്കാര്‍ പൊലീസിന്റെ നിരവധി ഫോണ്‍ നമ്പറുകള്‍ പൊതു ജനങ്ങള്‍ക്കായി സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ സംസ്ഥാന ഖനന വകുപ്പ് മന്ത്രി വിനയ് കുല്‍ക്കര്‍ണി ഇസഡ് കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജീവന് ഭീഷണിയുള്ളതായി പേടിയുള്ള നേതാക്കള്‍ക്ക് സുരക്ഷ നല്കാന് ഒരുക്കമാണെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: