പുനലൂര്‍: കനത്ത മഴയില്‍ കിഴക്കന്‍ മേഖലലയില്‍ വ്യാപകമായ നാശനഷ്ടം. വീടിനു മുകളില്‍ മണ്‍കൂന ഇടിഞ്ഞുവീണു. കരവാളൂര്‍ പിറക്കല്‍ പണയില്‍ പുത്തു വീട്ടില്‍ മുരളീധരന്‍പിള്ളയുടെ വീടിനു മുകളിലേക്കാണ് മണ്‍കൂന ഇടിഞ്ഞുവീണത്.
വീടിന്റെ ജനല്പാളികള് പൊട്ടിച്ചിതറി. കിണറ്റില്‍ മണ്ണുവീണതിനെ തുടര്‍ന്ന് കിണര്‍ മൂടപ്പെട്ടിരിക്കുകയാണ്. കിണറിന്റെ ഇരു തൂണുകളും തകര്‍ന്നു. ഇലക്ട്രിക് മോട്ടോറും ടാപ്പുകളും മണ്ണുമൂടി. ജനല്പാളിയില് മണ്ണിടിഞ്ഞു വീണതിന്റെ ശബ്ദം കേട്ട് മുരളീധരന്‍പിള്ളയുടെ മകന് ഗണേശ് ഞെട്ടി ഉണര്‍ന്ന് ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത ശക്തമായ മഴയിലാണ് അപകടമുണ്ടായത്. അമ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
കനത്ത മഴയില്കിഴക്കന് മേഖലയില്‍ പലയിടത്തും വെള്ളം കയറി. തോടുകളും മറ്റു ജലാശയങ്ങളും നിറഞ്ഞു കവിഞ്ഞ നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാപക കൃഷിനാശമുണ്ടായി. കന്നിക്കോട് മേഖലയിലും കനത്ത മഴ വ്യാപക നാശ നഷ്ടമാണുണ്ടാക്കിയത്. അമ്പതോളം വീടുകളില്‍ വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവുമുണ്ടായി. റവന്യു അധികൃതര്‍ സ്ഥലത്തെത്തി അടിയന്തര നടപടി സ്വീകരിച്ചു. കിഴക്കന്‍മേഖലയില്‍ പലസ്ഥലങ്ങളിലും മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതിയും താറുമാറായി. കെഎസ്ഇബി, അഗ്നിശമനസേന അധികൃതര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: