ന്യൂദല്‍ഹി: മുതിര്‍ന്ന പത്ര-സാമൂഹ്യ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം രാഷ്ട്രീയവത്ക്കരിക്കുകയാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
എന്തുകൊണ്ടാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുഖ്യധാരാ നക്സലൈറ്റുകളാല്‍ കൊല്ലപ്പെട്ടതായി പറയുന്ന എഴുത്തുകാരിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടത് എന്ന് രാഹുല്‍ അറിയണമെന്നും അദേഹം പറഞ്ഞു. സര്‍ക്കാര്‍ അറിയാതെയാണോ അവര്‍ നക്സലൈറ്റുകളുമായി ചര്‍ച്ച നടത്തിയത്. അവര്‍ക്ക് സര്‍ക്കാര്‍ എന്തുകൊണ്ട് സുരക്ഷ നല്‍കിയില്ല.? അദ്ദേഹം ചോദിച്ചു.
സംഭവത്തെക്കുറിച്ച് ഗൃഹപാഠങ്ങള്‍ ചെയ്യാെതയാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഒട്ടും ഉറപ്പില്ലാതെ രാഹുല്‍ പറയുന്ന അഭിപ്രായത്തിന്റെ വെളിച്ചത്തില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലചെയ്യപ്പെട്ടപ്പോള് പുരോഗമനവാദികളും ബുദ്ധിജീവികളും എന്തുകൊണ്ട് പ്രതികരിക്കാതെ നിശബ്ദരായി നിന്നുവെന്ന് അദേഹം ചോദിച്ചു. ലങ്കേഷ് കൊല്ലപ്പെട്ടത് നക്സല്‍ ആക്രമണത്തിലാണെന്ന സഹോദരന്റെ അഭിപ്രായത്തെക്കുറിച്ചും പ്രസാദ് പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: