കൊച്ചി: പറവൂരില്‍ ഗ്ലോബല്‍ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകരുടെ ലഘുലേഖ വിതരണം തടഞ്ഞ ബിജെപി പ്രവര്‍ത്തകനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ പുതിയക്കാവ് നേമനം വീട്ടില്‍ വിനോദി(33) നെയാണ് മര്‍ദ്ദിച്ചത്. വിനോദിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി പുതിയകാവ് ബൂത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറിയാണ് വിനോദ്. രണ്ടു ബൈക്കുകളിലായി എത്തിയ സംഘം വിനോദിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
തട്ടാംപടി ഫെഡറല്‍ ബാങ്കിലെ ജീവനക്കാരനാണ് വിനോദ്. രണ്ടു ദിവസമായി ഒരാള്‍ ബാങ്കിന് മുമ്പിലെത്തി തന്നെ നിരീക്ഷിച്ചിരുന്നതായി വിനോദ് പറഞ്ഞു. ഇന്നലെ രാവിലെ ബാങ്കിലേയ്ക്ക് പോകുന്ന വഴിക്ക് രണ്ട് ബൈക്കിലെത്തിയ നാലംഗം സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു.
അല്പസമയത്തിനുള്ളില് രണ്ട് ബൈക്കില്‍ നാലു പേരും സ്ഥലത്തെത്തി. ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുവെച്ചു ക്രൂരമായി മര്‍ദ്ദിച്ചു. നാട്ടുകാര്‍ കൂടുന്നതിനിടെ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. അക്രമി സംഘത്തിലെ ഒരാളെ ആലങ്ങാട് പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിനു ശേഷം വിനോദിനെ പ്രവേശിപ്പിച്ച കെ.എം.കെ അശുപത്രിയില്‍ സംശയകരമായ രീതിയില്‍ ചിലരെ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. ഇതിനിടെ ഓട്ടോടാക്സിയില്‍ ഇവര്‍ കടന്നുകളഞ്ഞു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ്ദീന്‍ വിഭാഗക്കാരായ ഗ്ലോബല്‍ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകരാണ് വടക്കേക്കരയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്. ഇവരില്‍ നിന്ന് ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും അടയാളപ്പെടുത്തിയ റൂട്ട് മാപ്പും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. ഇവരെ മര്‍ദ്ദിച്ചെന്നാരോപിച്ച് വിനോദ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: