കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികള്‍ വിചാരണക്കോടതിയില്‍ ഹാജരായി. മുസ്ലീംലീഗ് നേതാവ് പി.പി. മൊയ്തീന്‍കോയ ഉള്‍പ്പെടെയുള്ള 24 പ്രതികളാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ അഡീഷണല്‍ മാറാട് സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെകോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.
പതിനൊന്നാം പ്രതി ഹാരിസ്, പതിനേഴാംപ്രതി ഷിഹാബ്, പതിനെട്ടാംപ്രതി അക്ബര്‍, ഇരുപത്തിയഞ്ചാം പ്രതി നവാസ്, നാല്പ്പത്തിയൊന്നാംപ്രതി ഷംസു, അമ്പത്തിയേഴാംപ്രതി അലി അക്ബര്‍ എന്ന അലി, അറുപത്തിയഞ്ചാംപ്രതി ഷമീര്‍, അറുപത്തിയേഴാം പ്രതി നൗഷാദ്, അറുപത്തിയെട്ടാംപ്രതി മൊയ്തീന്‍കോയ, അറുപത്തിയൊമ്പതാംപ്രതി അമീര്‍, എണ്‍പതാം പ്രതി ഷിഹാബ്, എണ്പത്തിയൊന്നാംപ്രതി താജുദ്ദീന്, എണ്പത്തിനാലാം പ്രതി സുബൈര്‍ എന്ന കോയമോന്, നൂറ്റിയിരുപത്തിയഞ്ചാംപ്രതി കുഞ്ഞിക്കോയ, നൂറ്റിമുപ്പത്തിയൊന്നാം പ്രതി അബ്ബാസ്, നൂറ്റിമുപ്പത്തിയഞ്ചാംപ്രതി അഷ്റഫ്, നൂറ്റിനാല്‍പ്പതാം പ്രതി കെ. മജീദ്, നൂറ്റിനാല്പ്പത്തിയൊന്നാംപ്രതി മൊയ്തീന്‍കോയ, നൂറ്റിനാല്‍പ്പത്തിനാലാം പ്രതി നസീര്‍, നൂറ്റിനാല്പ്പത്തിയാറാംപ്രതി അഷ്റഫ് എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്.
വെറുതെവിട്ട 76 പ്രതികളില്‍ 24 പേര്‍ക്ക് കഴിഞ്ഞ 16നാണ് ഹൈക്കോടതി ജീവപര്യന്തം കഠിനതടവും 25000 രൂപ പിഴയും വിധിച്ചത്. പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടും സംസ്ഥാന സര്‍ക്കാരും കൊല്ലപ്പെട്ട സന്തോഷിന്റെയും പുഷ്പരാജിന്റെയും അമ്മ ശ്യാമള നല്കിയ റിവിഷന്‍ പെറ്റീഷന് ഭാഗികമായും അനുവദിച്ചുകൊണ്ട് ഹൈക്കോടതി നല്കിയ വിധിയിലാണ് ശിക്ഷയുണ്ടായത്.
ശിക്ഷിക്കപ്പെട്ട പ്രതികള്‍ 24ന് മുമ്പ് വിചാരണകോടതിയില്‍ ഹാജരാകണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: