ഗുരുവായൂര്‍: അഷ്ടമി രോഹിണി ആഘോഷങ്ങള്‍ക്ക് ദേവസ്വം വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി. 12 ന് രാവിലെ 9 മുതല്‍ ഭക്തജനങ്ങള്‍ക്കായി വിഭവസമൃദ്ധമായ പ്രസാദ ഊട്ട് നടത്തും. ഇതിനായി തെക്കെ നടയില്‍ പ്രത്യേകം കെട്ടിയുണ്ടാക്കുന്ന പന്തലും വടക്കുപടിഞ്ഞാറെ നടയിലുള്ള അന്നലക്ഷ്മി ഹാളും ഉപയോഗപ്പെടുത്തും. രണ്ടു സ്ഥലത്തുമായി ഒരേ സമയം 1700 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവും. പ്രസാദ ഊട്ട് വൈകുന്നേരം 4 മണി വരെ തുടരും.ജന്മാഷ്ടമിയോടനുബന്ധിച്ച് രണ്ട് നടകളിലും ദീപസ്തംഭം തെളിയിക്കും.ക്ഷേത്രത്തിനകത്തെ ചടങ്ങുകളില്‍ രാവിലെ ഗജരത്നം പദ്മനാഭനും ഉച്ചയ്ക്ക് വലിയ കേശവനും രാത്രി ഇന്ദ്ര സെന്നും സ്വര്‍ണ്ണക്കോലം എഴുന്നെള്ളിക്കും.പ്രത്യേക വഴിപാടായ അപ്പം ശീട്ടാക്കല്‍ 11ന് വൈകീട്ട് 5 മുതല്‍ ആരംഭിക്കും.ഇതിനായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കും. ഒരാള്‍ക്ക് 3 അപ്പം വരെ ശീട്ടാക്കാം. ഭക്തജനങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ആക്ഷേപങ്ങളുമുണ്ടാവാത്ത തരത്തില്‍ സൗകര്യങ്ങളൊരുക്കാന്‍ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം അധികാരികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: