വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്തമകനെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അഞ്ചു മണിക്കൂറോളം ചോദ്യംചെയ്തു.
റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അടുപ്പമുള്ള റഷ്യന്‍ അഭിഭാഷകയുമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്‍പതിനാണു ട്രംപ് ജൂനിയര്‍ (39) ട്രംപ് ടവറില്‍ കൂടിക്കാഴ്ച നടത്തിയത്. എതിര് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന്റെ സാധ്യതകള്‍ തകര്‍ക്കാനുള്ള വിവരങ്ങള്‍ തേടിയായിരുന്നു തിരഞ്ഞെടുപ്പിനു മുന്‍പുള്ള കൂടിക്കാഴ്ചയെന്നാണ് ആക്ഷേപം.
രാജ്യത്തെ പരമോന്നത പദവിയിലിരിക്കാനുള്ള ഹിലരിയുടെ ‘യോഗ്യതയും സ്വഭാവവും അര്‍ഹതയും’ വിലയിരുത്താനായിരുന്നു കൂടിക്കാഴ്ചയെന്നു ട്രംപ് ജൂനിയര്‍ തെളിവെടുപ്പില്‍ മൊഴിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: