ന്യൂദല്‍ഹി: ഗുഡ്ഗാവില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ സ്കൂള്‍ ബസ് ജീവനക്കാര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയാണ് ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഗുഡ്ഗാവിലെ ഘാംറോജ് സ്വദേശി 42കാരനായ അശോക് കുമാറാണ് അറസ്റ്റിലായത്. ബാത്റൂമില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കുട്ടി എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വിദ്യാര്‍ഥികളും ബസ് ജീവനക്കാരും ക്ലാസ് ഫോര്‍ ജീവനക്കാരും ഇതേ ബാത്റൂമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ യാണ് കുട്ടിയെ കഴുത്തറുത്ത നിലയില്‍ ബാത്റൂമില്‍ കണ്ടെത്തിയത്. കുട്ടി ചോരയില്‍ കുളിച്ച് ബാത്റൂമിന് പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു. ഇൗ കുട്ടിയുടെ നിലവിളികേട്ട് ഒാടി എത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: