ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സിര്‍സയിലെ ആശ്രമത്തിനുള്ളില്‍ അനധികൃത സ്ഫോടകവസ്തു നിര്‍മാണ ഫാക്ടറി കണ്ടെത്തി.
ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് അധികൃതമായി സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി കണ്ടെത്തിയത്. ഇവിടെനിന്നും സ്ഫോടക വസ്തുക്കളും പടക്കങ്ങളും കണ്ടെടുത്തതായും ഫാക്ടറി പൂട്ടി സീല്‍ വച്ചതായും ഹരിയാന ഇന്ഫര് മേഷന് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്റ അറിയിച്ചു.
എന്നാല്‍ പടക്കങ്ങള്‍ നിര്മിക്കുന്നതിനായാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതെന്ന വിശദീകരണമാണ് ദേര സച്ചായുടെ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ഇതിനായി ഫോറന്‍സിക് വകുപ്പുമായി ബന്ധപ്പെടുമെന്നും അധികാരികള്‍ അറിയിച്ചു.
ദേര സച്ചായുടെ ആസ്ഥാനത്ത വെള്ളിയാഴച നടത്തിയ പരിശോധനയില്‍ പ്ലാസറ്റിക്ക് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. പാരാമിലട്ടറിയുടെ സഹായത്തോടെ വന്‍ പോലീസ സന്നാഹമാണ് സിര്‍സയിലെ ഗുര്‍മീതിന്റെ ആസ്ഥാനത്ത പരിശോധന നടത്തുന്നത്.
പരിശോധനയുടെ പശചാത്തലത്തില് സിര്‍സയിലെ പല സ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: