തിരുവനന്തപുരം: പാര്‍ലമെന്റ് അംഗങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മാസം 10,000 രൂപ നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ചെലവു ചുരുക്കല്‍ നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാരിന്റെ പുതിയ തീരുമാനം. സംസ്ഥാനത്തിനു കടുത്ത സാമ്പത്തിക പ്രതിസന്ധി വരുത്തി വയ്ക്കുന്നതാണു പുതിയ തീരുമാനം.
എംപിമാര്‍ക്കു ലഭിക്കുന്ന അലവന്‍സില്‍ നിന്നായിരുന്നു ഇതുവരെ ഡ്രൈവര്‍മാര്‍ക്കു ശമ്പളം നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്നു കേരളത്തില്‍ നിന്നുളള എംപിമാരുടെ സംഘം ഇതു സംബന്ധിച്ചു സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. ഡ്രൈവര്‍മാരുടെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം, പാചകക്കാരന് അടക്കം മൂന്നു ജീവനക്കാരെ കൂടി നിയമിക്കണം, ഡീസല്‍ കൂപ്പണ്‍ അടക്കമുളള ആനുകൂല്യങ്ങള്‍ നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിവേദനം. തുടര്‍ന്നാണു ഡ്രൈവര്‍മാരുടെ ശമ്പളം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
20 ലോക്സഭ അംഗങ്ങള്‍ക്കും ഒമ്പത് രാജ്യസഭാംഗങ്ങള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. പ്രതിമാസം ഒന്നരലക്ഷത്തോളം രൂപയാണ് എംപിമാര്‍ക്കു വിവിധ ആനുകൂല്യങ്ങളിലായി അലവന്‍സ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: