ഹരിപ്പാട്: രാത്രിയില്‍ വീട് കയറി നടത്തിയ അക്രമത്തില്‍ യുവാവ് കൊല്ലപ്പെട്ടു. സഹോദരങ്ങളായ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പള്ളിപ്പാട് നങ്ങ്യാര്‍കുളങ്ങര മുറിയില്‍ കറുകത്തര വീട്ടില്‍ ബേബിയുടെ മകന് കുട്ടന് എന്ന് വിളിക്കുന്ന ലിജോ വര്‍ഗ്ഗീസ് (29) ആണ് മരിച്ചത്. ഇയാളുടെ സഹോദരങ്ങളായ ലിബു വര്‍ഗ്ഗീസ് (33), ലിജു (31), ജാണ്‍സണ്‍ (22) എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ലിജു വര്‍ഗ്ഗീസിന്റെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച രാത്രിയില്‍ 10.45 മണിയോടെ അയല്‍വാസിയായ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗസംഘം ലിജോ വര്‍ഗ്ഗീസിന്റെ വീട് കയറി അക്രമിക്കുകയായിരുന്നു. ലിജോ വര്‍ഗ്ഗീസിനെ അക്രമിക്കുന്നതു കണ്ട് തടസ്സം പിടിക്കാന്‍ എത്തിയായിരുന്നു പരിക്കേറ്റ സഹോദരങ്ങള്‍. ലിജോയെ ഹരിപ്പാട് നിന്നും പോലീസെത്തിയാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
ലിജോ വര്‍ഗ്ഗീസ് ടിപ്പര്‍ ലോറി ഡ്രൈവറാണ്. അയല്‍വാസിയായ ശിവപ്രസാദ് ഏറെ നാളായി ഇയാളുടെ ലോറിയില്‍ ക്ലീനര്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ശിവപ്രസാദിന്റെ ഭാര്യയെ ലിജോ വര്‍ഗ്ഗീസ് മാനഭംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ ശിവപ്രസാദിന്റെ ഭാര്യ പരാതി നല്കി.
കേസുമായി ബന്ധപ്പെട്ടു ലിജോവര്‍ഗ്ഗീസ് ഒരു മാസത്തോളം റിമാന്‍ഡിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ലിജോ വര്‍ഗ്ഗീസ് ആയുധങ്ങളുമായെത്തി ശിവപ്രസാദിനെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതേതുടര്‍ന്നാണ് രാത്രി 10.45ന് നടന്ന അക്രമമെന്ന് നാട്ടുകാര്‍ പറഞ്ഞു. ലിജോ വര്‍ഗ്ഗീസ് അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: