കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ചകേസിന്റെ അന്വേഷണം മുന്നോട്ടുപോകാൻ നാദിർഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമെന്ന് അന്വേഷണസംഘം.
കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലെന്നും നാദിർഷയെ അറസ്റ്റ് ചെയ്യണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് ചോദ്യം ചെയ്യലിന് ശേഷമെന്നും അന്വേഷണസംഘം പറയുന്നു. ഇക്കാര്യത്തിൽ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13 ലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ആദ്യ ചോദ്യം ചെയ്യലിലെ നാദിർഷായുടെ മൊഴിയിൽ പൊരുത്തകേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടിയത്.
കഴിഞ്ഞ ദിവസമാണ് വീണ്ടും ചോദ്യം ചെയ്യുന്നതാനായി പോലീസ് നാദിർഷായെ വിളിപ്പിച്ചത്. അതിനുശേഷം നെഞ്ച് വേദനയേയും വയറുവേദനയെയും തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപെടുത്തുന്നതായും ഇതിൽ താൻ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായും നാദിർഷാ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: