ഹൈദരാബാദ്: രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഹൈദരാബാദിലെ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് സിംഗാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയും ഇതേ സ്കൂളില്‍ അധ്യാപികയാണ്.
തപ്പാച്ചബുത്രയിലെ സ്വകാര്യ സ്കൂളില്‍ വെള്ളിയാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. പ്രിന്‍സിപ്പലായ സുരേഷ് സിംഗ് കുട്ടിയോട് ബോര്‍ഡില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടിയ്ക്ക് അതു വായിക്കാന്‍ സാധിച്ചില്ല. ഇക്കാരണത്താല്‍ കുട്ടിയെ സുരേഷ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരേ കുട്ടിയുടെ മാതാപിതാക്കളാണു പോലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്നു ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുക്കുകയും പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: