ചിറ്റാരിപ്പറമ്പ്: ചിറ്റാരിപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ സിപിഎം ശ്രമം. പതിനാലാം മൈല്‍ കൊന്നോറയിലെ രഞ്ജിത്തിനെ(25)യാണ് സിപിഎം സംഘം വെട്ടിപ്പരിക്കേല്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് അക്രമം നടന്നത്. വീട്ടിലേക്ക് പോവുകയായിരുന്ന രഞ്ജിത്തിനെ പത്തോളം വരുന്ന സംഘം വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ രഞ്ജിത്തിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന രഞ്ജിത്ത് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള പതാക ദിനാചരണത്തില്‍ രഞ്ജിത്തും പങ്കടുത്തിരുന്നു. ഇതിലുള്ള പ്രകോപനമാണ് അക്രമത്തിന് കാരണം. പതാക ദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ പതാക സിപിഎം സംഘം നശിപ്പിച്ചിരുന്നു. ഇവിടെ സിപിഎം കൊടികള്‍ മാത്രം മതിയെന്നും മറ്റ് പതാകകള്‍ ഉയര്‍ത്തുന്നവരെ ജീവിക്കാന്‍ അനുവദിക്കില്ലന്നും പറഞ്ഞുകൊണ്ടാണ് അക്രമിച്ചത്.
സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ അക്രമം നടന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. സിപിഎം ക്രിമിനല്‍ സംഘം അതിമൃഗീയമായ അക്രമം അഴിച്ച് വിട്ടിട്ടും സംഭവത്തില്‍ കേസെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. അക്രമത്തിന് ശേഷം സിപിഎം സംഘം നടത്തുന്ന നുണപ്രചാരണത്തിന് അനുകൂലമായ നിലപാടാണ് പോലീസും സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: