തളിപ്പറമ്പ്: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം മൂന്നിനാണ് തളിപ്പറമ്പ് കോര്‍ട്ട് റോഡില്‍ ഷാലിമാര്‍ ടെക്സിന് മുന്നില്‍ വെച്ച് യുവാവിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. തളിപ്പറമ്പ് കപ്പാലത്തെ സി.ദില്‍ഷാദ് (22), കാര്യാമ്പലത്തെ സി.മുഹമ്മദ് റമീസ്(21) എന്നിവരെയാണ് എടക്കാട് വെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ.ബിനുമോഹന് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ അള്ളാംകുളം ഫാത്തിമാസിലെ ജുനൈദിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ച് മൃതപ്രായനാക്കി തട്ടിക്കൊണ്ടുപോയത്. സംഭവം വിവാദമായതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. അവശനിലയില്‍ അലഞ്ഞുനടന്ന ജുനൈദിനെ കണ്ണൂര്‍ പുതിയ ബസ്റ്റാന്റിന് സമീപം വെച്ചാണ് ഡിവൈഎസ്പിയുടെ െ്രെകംസ്ക്വാഡ് കണ്ടെത്തിയത്. ജുനൈദിന്റെ പരാതിപ്രാരം രണ്ടുപ്രതികള്ക്കെതിരെയും പോലീസ് ഐപിസി 308 പ്രകാരം വധശ്രമത്തിന് കേസെടുത്തു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ ബംഗളൂരുവിലും പിന്നീട് കൊച്ചിയിലും കഴിയുകയായിരുന്നു. തളിപ്പറമ്പിലെ പ്രമുഖ വ്യവസായിയുടെ െ്രെഡവറായ ദില്‍ഷാദിന്റെ മൊബൈല്‍ഫോണ്‍ സൈബര്‍ സെല്‍ വഴി നിരീക്ഷിച്ചാണ് ഇവര്‍ കൊച്ചിയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. പോലീസ് പിന്തുടരുന്നത് മനസിലാക്കിയ പ്രതികള്‍ ഇന്നലെ രാത്രി ട്രെയിനില്‍ തലശേരിയില്‍ എത്തിയിരുന്നു. രാത്രി റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയ ശേഷം ലോക്കല്‍ ട്രെയിനില്‍ കയറി എടക്കാട് സ്റ്റേഷനില്‍ ഇറങ്ങി പുതിയ ഒളിത്താവളം തേടുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിലെത്തിച്ച ഇരുവരേയും ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ ചോദ്യം ചെയ്തു. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: