ലണ്ടന്‍: ചെല്‍സി, ടോട്ടന്‍ഹാം ഹോട്സ്പര്‍, ആഴ്സണല്‍ ടീമുകള്‍ പ്രീമിയര്‍ ലീഗില്‍ വിജയം നേടി.
നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലെസ്റ്ററിനെ തോല്‍പ്പിച്ചു. ഗോളോ കാന്റെയും അല്‍വാറോ മോറാട്ടയുമാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ലെസ്റ്ററിന്റെ ഗോള്‍ ജെയ്മി വാര്‍ഡിയുടെ വകയായിരുന്നു.
ടോട്ടന്‍ഹാം ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് എവര്‍ട്ടനെ പരാജയപ്പെടുത്തി. ഹാരി കെയ്ന്‍ രണ്ടുഗോളും ക്രിസ്റ്റിയന്‍ എറിക്ക്സണ് ഒരുഗോളും നേടി.
കെയ്നാണ് ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. ടോട്ടന്‍ഹാമിനായി ഹാരി കെയ്നിന്റെ നൂറാം ഗോളാണിത്.
ആഴ്സണല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബോണ്‍മൗത്തിനെ തോല്‍പ്പിച്ചു.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്റ്റോക്ക് സിറ്റി സമിനലിയല് തളച്ചു. (2-2)
മോട്ടിങ്ങിന്റെ മികവിലാണ് സ്റ്റോക്ക് സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്.തുടക്കല്‍ ഗോള്‍ നേടി മോട്ടിങ്ങ് സ്റ്റോക്ക് സിറ്റിയെ മുന്നിലെത്തിച്ചു.
തുടര്‍ന്ന് മാര്‍ക്കസ് റാഷ്ഫോര്‍ഡും ലുകാകുവും ഗോള്‍ നേടിയതോടെ മാഞ്ചസ്റ്റര്‍ 2-1 ന് മുന്നിലായി. അവസാന നിമിഷങ്ങളില്‍ മോട്ടിങ്ങ് രണ്ടാം ഗോളിലൂടെ സമനില നേടിക്കൊടുത്തു.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മടക്കമില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ലിവര്‍പൂളിനെ മുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: