ചെന്നൈ: ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി 20 ക്രിക്കറ്റ് പരമ്പര കടുത്ത വെല്ലുവിളിയാകുമെന്ന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ഇന്ത്യ അപാരഫോമിലാണ്. ശ്രീലങ്കക്കെതിരെ സമ്പൂര്‍ണവിജയമാണ് അവര്‍ നേടിയത്.അത് കൊണ്ട് ഇന്ത്യ കടുത്ത വെല്ലുവിളിയാകുമെന്ന് സ്മിത്ത് പറഞ്ഞു.
അക്ഷര്‍ പട്ടേല്‍, യുവേന്ദര് ചഹല്‍, കുല്‍ദീപ് ജാദവ് സ്പിന്‍ ത്രയത്തെ എങ്ങിനെ നേരിടുമെന്ന ചോദ്യത്തിന് ടെസ്റ്റില്‍ നിന്ന് വ്യത്യസ്ഥമാണ് ഏകദിനമെന്നായിരുന്നു മറുപടി .
അക്ഷറും കുല്‍ദീപുമൊക്കെ മികച്ച ബൗര്മാരാണ്. പരമ്പരയിലുടനീളം അവരെ ഭംഗിയായി നേരിടേണ്ടിവരുമെന്ന് സ്മിത്ത് പറഞ്ഞു.
അഞ്ചു മത്സരങ്ങളുളള ഏകദിന പരമ്പര യിലെ ആദ്യ മത്സരം 17 ന് ചെന്നൈയില്‍ നടക്കും. കൊല്‍ക്കത്ത, ഇന്‍ഡോര്‍, ബെംഗളൂരു, നാഗ്പ്പൂര്‍ എന്നിവടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
ബംഗ്ലാദേശുമായുളള ടെസ്റ്റ് പരമ്പര സമനിലയാക്കിയാണ് ഓസീസ് ഇന്ത്യയിലേക്ക് വരുന്നത്. അതേസമയം ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിലെ എല്ലാ മത്സരങ്ങളിലും വിജയം നേടി.
ഈ വര്‍ഷമാദ്യം നടന്ന ടെസ്റ്റ് പരമ്പരയില്‍ ഓസീസ് 1-2 ന് ഇന്ത്യയോട് തോറ്റു. 2013ലാണ് ഓസ്ട്രേലിയ അവസാനമായി ഏകദിന പരമ്പരക്കായി ഇന്ത്യയിലെത്തിയത്. അന്ന് അവര്‍ 2-3 ന് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: