ന്യൂദല്‍ഹി: പേസര്‍മാരായ ഉമേഷ് യാദവിനെയും മുഹമ്മദ് ഷമിയെയും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുളള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ പതിനഞ്ച് അംഗങ്ങളുണ്ട്.
സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും റൊട്ടേഷന്‍ നയപ്രകാരം വിശ്രമം നല്കി. അതേസമയം പേസര്‍ ശ്രാദുള്‍ താക്കൂറെ ഒഴിവാക്കി.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിശ്രമം നല്കിയ ഉമേഷിനെയും ഷമിയെയും ടീമിലേക്ക് മടക്കി വിളിക്കുകയായിരുന്നു.
ഓസ്ട്രേലിയക്കെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര ഈമാസം 17 ന് ആരംഭിക്കും. ചെന്നൈയിലാണ് ആദ്യ മത്സരം. ബോര്‍ഡിന്റെ റൊട്ടേഷന്‍ നയമനുസരിച്ചാണ് ടീമിനെ പ്രഖ്യാപിച്ചത്.
ശ്രീലങ്കന്‍ പര്യടനത്തില്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.യുവതാരങ്ങളായ യുവേന്ദ്ര ചഹലും അക്ഷര്‍ പട്ടേലും തിളക്കമാര്‍ന്ന പ്രകടനമാണ് നടത്തിയതെന്നും സെലക്ഷന് കമ്മിറ്റി ചെയര്മാന് എംഎസ്കെ പ്രസാദ് പറഞ്ഞു.
ഇന്ത്യന്‍ ടിം: വിരാട് കോഹ് ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ ( വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡ്യ, കേദാര്‍ ജാദവ്, അജിങ്ക്യ രഹാനെ, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക് ഷര് പട്ടേല്‍, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: