തമ്പലക്കാട്: കേന്ദ്രമന്ത്രിയായി നാട്ടിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നാട്ടുകാര്‍ക്ക് മണിമലക്കാരന് മാത്രമായിരുന്നു.ജന്മനാട്ടിലെ സ്വീകരണ പരിപാടിക്കെത്തിയ അദ്ദേഹത്തിന് തമ്പലക്കാടുളള ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. സമയ കൃത്യതയില്‍ കണിശക്കാരനായ കണ്ണന്താനം കൃത്യം 12.30ന് തന്നെ തമ്പലക്കാട് എത്തി.
ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി, സംസ്ഥാനസമിതിയംഗം അഡ്വ. നോബിള്‍ മാത്യു. പി. സി തോമസ്, അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചിരുന്നത്. പൂച്ചെണ്ടുകളും പുഷ്പവൃഷ്ടിയും നടത്തി സ്വീകരിച്ച മന്ത്രിയെ ആരതിയുഴിഞ്ഞാണ് വരവേറ്റത്. തൂശനിലയില്‍ ഓണസദ്യയാണ് മന്ത്രിക്കായൊരുക്കിയിരുന്നത്. ഊണിന് ശേഷം തടിച്ചു കൂടിയ നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സെല്‍ഫിയെടുത്തും നാട്ടുവിശേഷം പറഞ്ഞും തനി നാട്ടിന്‍പുറത്തുകാരനായി മന്ത്രിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: