ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡ്രോണുകളും ഗ്ലൈഡറുകളും വെടിവെച്ചിടാന്‍ ദേശീയ സുരക്ഷാ സേനയെയും (എന്‍എസ്ജി) വ്യാവസായിക സുരക്ഷാ എജന്‍സിയെയും (സിഐഎസ്എഫ്) ചുമതലപ്പെടുത്തും.
താഴ്ന്ന് പറക്കുന്നവയും പൈലറ്റില്ലാത്തവയുമായ വസ്തുക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ റഡാര്‍, റേഡിയോ ഫ്രീക്വന്‍സി ജാമ്മര്‍, ഡിറ്റക്ടര്‍ എന്നിവയടങ്ങിയ ഇലക്ട്രോമാഗ്നറ്റിക്ക് സംവിധാനം രണ്ട് സൈനിക വിഭാഗങ്ങളും ചേര്‍ന്ന് നിര്‍മ്മിക്കും. വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും എയര്‍ ട്രാഫിക്കിനും സുരക്ഷയ്ക്കും ആളില്ലാ വിമാനങ്ങള്‍ തടസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള ഡ്രോണ്‍ കരട് നയം രൂപികരിച്ചത്.
വ്യോമസേന, സിവില്‍ എവിയേഷന്‍ മന്ത്രാലയം, സിഐഎസ്എഫ്്, മറ്റു ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളുമായി അഭ്യന്തര മന്ത്രാലയ സെക്രട്ടറി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പൈലറ്റില്ലാ വിമാനങ്ങള്‍ക്കും താഴ്ന്ന് പറക്കുന്ന ഉപകരണങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഡ്രാഫ്റ്റ് ഡ്രോണ്‍ നയത്തിലൂടെ സാധിക്കും. ഇതിനെക്കുറിച്ചുള്ള അഭിപ്രായം സ്വരൂപിക്കുന്നതിന് നയം ഈ മാസം ജനങ്ങളിലെത്തിക്കും. ഡ്രോണ്‍ നയത്തിന്റെ കരട് രൂപീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ആഭ്യന്തര മന്ത്രാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: