തൊടുപുഴ: കുറിഞ്ഞി ഉദ്യാനത്തില്‍ നീലക്കുറിഞ്ഞികള്‍ വ്യാപകമായി കത്തിച്ച സംഭവത്തിനു പിന്നില്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും പാലാ സെന്റ്തോമസ് കോളേജിലെ ബോട്ടണി വിഭാഗം മേധാവിയുമായ ഡോ. ജോമി അഗസ്റ്റിന് ജന്മഭൂമിയോട് പറഞ്ഞു.
നീലക്കുറിഞ്ഞികള്‍ സംരക്ഷിത സസ്യമാണ്. 2006ലാണ് ഈ സസ്യത്തെ സംരക്ഷിക്കാന്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ വിജ്ഞാപനം ഇറക്കിയത്. ഈ ചെടി നശിപ്പിച്ചാല്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം വനം വകുപ്പിന് കേസെടുക്കാവുന്നതാണ്. സഞ്ചാരികള്‍ ചെടി പിഴുത് കൊണ്ടുപോകുന്നതും വനം വകുപ്പ് തടഞ്ഞിട്ടുണ്ട്. പശ്ചിമഘട്ട മലനിരയുടെ ജൈവിക അടയാളമാണ് നീലക്കുറിഞ്ഞി.
നീലക്കുറിഞ്ഞികള്‍ നശിക്കുന്നതോടെ കാലാവസ്ഥയില്‍ വ്യതിയാനം ഉണ്ടാകും. നീലക്കുറിഞ്ഞി പൂത്തകാടുകളില് ഇന്ന് ഗ്രാന്റീസ് മരങ്ങളാണ് തഴച്ചു വളരുന്നത്. ഗ്രാന്റീസ് വളരുന്നതോടെ കുറിഞ്ഞി നശിക്കും. ഇത് കാലാവസ്ഥയില്‍ ഏറെ മാറ്റമുണ്ടാക്കുമെന്ന് തെളിയിച്ചിട്ടുണ്ടെന്നും ഡോ. ജോമി അഗസ്റ്റിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: