ആലപ്പുഴ: സിപിഎമ്മില്‍ പ്രാദേശികമായി ഔദ്യോഗികപക്ഷത്ത് തന്നെ പല പ്രദേശങ്ങളിലും വിഭാഗീയത ശക്തം. സമ്മേളന നടപടി ക്രമങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ എതിര് ശബ്ദങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
സമ്മേളന പ്രതിനിധികളായിപ്പോലും ഇവര്‍ ഉണ്ടാകില്ലെന്ന് ഇതുവഴി ഔദ്യോഗിക പക്ഷം ഉറപ്പാക്കി.
ലാവ്ലിന് കേസില്‍ ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയതോടെ പിണറായി വിജയനെ പുകഴ്ത്തുക, മോദി സര്‍ക്കാരിനെ ആക്ഷേപിക്കുക, കോണ്‍ഗ്രസുമായി പാര്‍ട്ടി കൂട്ടുകൂടാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിക്കുക എന്നീ മൂന്നു കാര്യക്രമങ്ങളില്‍ സമ്മേളനങ്ങള്‍ ഒതുങ്ങുമെന്ന് മുന്‍കാല വിഎസ് പക്ഷക്കാര്‍ കുറ്റപ്പെടുത്തുന്നു.
വിഎസും കീഴടങ്ങി ഇനി എന്തെന്ന് ചേദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റി മൗനം പാലിക്കുക മാത്രമാണ് പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: