തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. സംഭവത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് അറിയിച്ചു. പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് പറയുന്നു. 5.6 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.
കോഴയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നേതാവിനെ ബിജെപി പുറത്താക്കിയിരുന്നു. തനിക്ക് ലഭിച്ച പരാതിയില്‍ വ്യക്തിപരമായി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും കോഴ വിവാദത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഇതൊരു വ്യക്തിയുമായി ബന്ധപ്പെട്ട വഞ്ചനാകുറ്റമാണ്. അത് അതിന്റേതായ രീതിയില്‍ പൊയ്ക്കോട്ടെയെന്നുമായിരുന്നു കുമ്മനം അറിയിച്ചത്.
മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് തനിക്ക് കെ.പി.ശ്രീശന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: