കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍ക്കെതിരെ രണ്ടിടങ്ങളില്‍ പോലീസ് കേസെടുത്തു. എറണാകുളം വടക്കന്‍ പറവൂര്‍ പോലീസും കോഴിക്കോട്ടെ കസബ പോലീസുമാണ് കേസെടുത്തത്.
വി.ഡി സതീശന് എംഎല്‍എയുടെയും ഡിവൈഎഫ്ഐയുടെയും പരാതിയെ തുടര്‍ന്നാണ് വടക്കന്‍ പറവൂര്‍ പോലീസ് കേസെടുത്തത്. മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ടീച്ചര്‍ പ്രസംഗിച്ചുവെന്നാണ് ആരോപണം. കേസ് എടുക്കാമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു സ്വാഭിമാന റാലി ഉദ്ഘാടനം ചെയ്ത് ശശികല നടത്തിയ പ്രസംഗമാണ് വിവാദമാക്കിയത്. മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതായിരുന്നു പ്രസംഗം.
കോണ്‍ഗ്രസ്സാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രസംഗത്തില്‍ ശശികല വ്യക്തമായി പരാമര്‍ശിച്ചിരുന്നു. എന്നാല്‍, പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രമെടുത്ത് ഇരുകൂട്ടരും വിമര്‍ശനവുമായി രംഗത്തുവരികയായിരുന്നു. ശശികലയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെ. ”എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലേണ്ട ഗതികേട് ആര്‍എസ്എസിനില്ല. അങ്ങനെയൊരു കൊലപാതകം കോണ്‍ഗ്രസിന് ആവശ്യമാണ്. ഇലക്ഷനില്‍ നിലംപറ്റുമെന്ന സ്ഥിതിയില്‍ കോണ്‍ഗ്രസ്സിന് കൊല ആവശ്യമാണ്. അതുകൊണ്ട് ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത്, മക്കളേ, ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോ” എന്നായിരുന്നു ശശികല പ്രസംഗിച്ചത്. കോണ്‍ഗ്രസ്സാണ് കൊലയ്ക്ക് പിന്നിലെന്ന് കൃത്യമായി വ്യക്തമാക്കുന്നതായിരുന്നു പ്രസംഗം. ഇത് വളച്ചൊടിച്ചാണ് സോഷ്യല്‍മീഡിയയിലുള്‍പ്പെടെ പ്രചരിപ്പിക്കുന്നത്.
മുതലക്കുളത്ത് 2006ല്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് കസബ പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: