ഹൈദരാബാദ്: സ്കൂള്‍ യൂണിഫോമിന് പകരം സാധാരണ വേഷം ധരിച്ചെത്തിയതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ടീച്ചറുടെ വക കൊടിയ പീഡനം. പെണ്‍കുട്ടിയെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിര്‍ത്തിയായിരുന്നു ടീച്ചറുടെ പീഡനം. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് 11 വയസുകാരിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സാധാരണ വേഷത്തില്‍ സ്കൂളിലെത്തിയതിന് അധ്യാപകര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. അലക്കിയിട്ട യൂണഫോം ഉണങ്ങാത്തതുകൊണ്ടാണ് സാധാരണ വസ്ത്രം ധരിച്ചതെന്നും ഇക്കാര്യം സ്കൂള്‍ ഡയറിയില്‍ അമ്മ എഴുതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അധ്യാപകര്‍ ആരും ഡയറി പരിശോധിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നു മറ്റു വിദ്യാര്‍ഥികള്‍ കാണ്‍കെ ആണ്‍കുട്ടികളുടെ ശുചിമുറിയിലേക്ക് നിര്‍ബന്ധിച്ച് അയക്കുകയായിരുന്നു.
സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഇത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് പി.ടി ടീച്ചറാണ് തിരിച്ച് ക്ലാസ് മുറിയിലേയ്ക്ക് പോകാന്‍ അനുവാദം നല്‍കിയത്. ഇനി മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയതായും കുട്ടി വ്യക്തമാക്കുന്നു. പിന്നീട് ഈ കാര്യം മറ്റു ടീച്ചര്‍മാരുമായി ചര്‍ച്ച ചെയ്തെന്നും സ്കൂളിലേയ്ക്ക് ഇനി തിരികെയില്ലെന്ന് തീരുമാനമെടുത്തെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നു.
ക്രൂരശിക്ഷ വിവാദമായതോടെ അധ്യാപകര്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് ബാലാവകാശ പ്രവര്ത്തകന് അച്യുത റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: