ന്യൂദല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് കോഴ്സിന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ആവശ്യത്തെ തുടര്‍ന്ന് ഇന്ന് പരിഗണിക്കാനിരുന്ന കേസ്സുകള്‍ നാളത്തേക്ക് പരിഗണിക്കാനായി മാറ്റി.
ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഭിഭാഷകന് വികാസ് സിംഗ്, ഈ ഹര്‍ജികള്‍ പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണെന്ന് ചൂണ്ടിക്കാട്ടി. തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, വയനാട് ഡി എം, വിംസ് മെഡിക്കല്‍ കോളേജ്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് എന്നിവയ്ക്ക് താത്കാലിക പ്രവേശന അനുമതി നല്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കോളേജുകള്‍ നല്കിയ പ്രത്യേക അനുമതി ഹര്‍ജി പരിഗണിച്ചിരുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണെന്ന് വികാസ് സിംഗ് ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസാണ് കൊളേജുകള്‍ക്ക് റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. അതുകൊണ്ട് തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കണം എന്ന് വികാസ് സിംഗ് ആവശ്യപ്പെട്ടു. അതേസമയം കേരളത്തിലെ മെഡിക്കല്‍ കോളേജുകളോട് മാത്രമാണ് എം സി ഐയുടെ ഈ നിലപാടെന്ന് മാനേജ്മെന്റുകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ കപില്‍ സിബലും, ദുഷ്യന്ത് ദാവെയും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: