വാഷിങ്ടണ്‍: യുഎസിനെ വിറപ്പിച്ച ഇര്‍മ ചുഴലിക്കാറ്റ് 160 കിലോമീറ്റര്‍ വേഗതയില്‍ വീശുന്നു. ഇപ്പോള്‍ വെസ്റ്റ്- സെന്‍ട്രല്‍ ഫ്ളോറിഡയിലുള്ള ഇര്‍മ തിങ്കളാഴ്ച രാവിലെയോടെ പടിഞ്ഞാറന്‍ ഫ്ളോറിഡ മുനമ്പിലേക്കു നീങ്ങുമെന്ന് പ്രവചനമുണ്ടായിരുന്നു.
വലിയ ദുരിതമാണ് ഇര്‍മ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. ഫ്ളോറിഡയില്‍ 40 ലക്ഷം ജനങ്ങള്‍ വൈദ്യുതി ഇല്ലാതെയാണ് ഇപ്പോഴും കഴിയുന്നത്. അതിനിടയിലാണ് ദുരിതം മുതലെടുത്ത് മോഷണവും പിടിച്ചുപറിയും വ്യാപകമായത്. സംഭവമായി ബന്ധപ്പെട്ട് ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തതായി മിയാമി പൊലീസ് അറിയിച്ചു.
ഇര്‍മ ചുഴലികാറ്റില്‍ ഇതുവരെ നാലു പേര് മരിച്ചു. കരീബിയന്‍ തീരത്ത് വന്‍നാശം വിതച്ചാണ് ഇര്‍മ യുഎസില്‍ എത്തിയത്. ഫ്ളോറിഡയില്‍ 65 ലക്ഷം ജനങ്ങളോടാണ് ഇതിനോടകം ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കടലോര വിനോദ സഞ്ചാരമേഖല ഫ്ളോറിഡ കീസിലാണ് ഇര്‍മ ആഞ്ഞടിച്ചത്. കീ വെസ്റ്റില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ പ്രഭവകേന്ദ്രം.15 അടിവരെ ഉയരത്തില്‍ തിരമാലകള്‍ എത്താമെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു.
അതേസമയം ഇര്‍മ വിതച്ച ദുരിതമേഖലയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതമാണെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കരാക്കസ്, ഹവാന്‍, ജോര്‍ജ് ടൗണ്‍, പോര്‍ട് ഓഫ് സ്പെയിന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ പൂര്‍ണ്ണമായും സുരക്ഷത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: