കണ്ണൂര്‍: മഹാജന്മാഷ്ടമി നാളില്‍ കൃഷ്ണാ ജ്വല്‍സും ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്നസ് ട്രസ്റ്റും വര്‍ഷംതോറും കലാസാഹിത്യം രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ഗ്ഗപ്രതിഭകള്‍ക്ക് നല്‍കിവരുന്ന മയില്‍പ്പീലി പുരസ്ക്കാരം പ്രഖ്യാപിച്ചു. സംഗീതപ്രേമികളെ ഗസലിന്റെ മാസ്മരികയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഗായകന് ഉമ്പായിക്കും, തനിമയാര്‍ന്ന മാപ്പിളപ്പാട്ടുകളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായകന് എരഞ്ഞോളിമൂസയ്ക്കും പ്രമുഖ മാന്ത്രിക നോവലിസ്റ്റ് സുനില്‍ പരമേശ്വരനുമാണ് ഇത്തവണത്തെ മയിപ്പീലി പുരസ്ക്കാര നല്കാന് തീരുമാനിച്ചത്. സമിതി ചീഫ് പേട്രനും മാനേജിംഗ് ട്രസ്റ്റി (ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്നസ് ട്രസ്റ്റ്) ഡോ: സി.വി.രവീന്ദ്രനാഥ്, ചെയര്മാന് പ്രൊഫ: കെ.എ.സരള, ജനറല്‍ കണ്‍വീനര്‍ എ.വി.പവിത്രന് എന്നിവരാണ് അവാര്‍ഡ് വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഒ.അശോക് കുമാര്‍, ടി.മിലേഷ് കുമാര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അവാര്‍ഡ് തുകയായ 50,000 രൂപയും വെങ്കല്‍ ശില്‍പ്പവും പ്രശസ്തി പത്രവും പൊന്നാടയും 24ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ താണ സാധു കല്ല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പി.കെ.ശീമതി എംപി. മുഖ്യാതിഥിയായിരിക്കും, ചിന്മയാമിഷന് കണ്ണൂര്‍ അദ്ധ്യക്ഷ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, രമേശ് ഗുരുജി (അഗസ്ത്യാശ്രമം, അലവില്‍, കണ്ണൂര്‍) എന്നിവരെ ചടങ്ങില്‍ ആദരിക്കും.
വൈകുന്നേരം 5 മണിക്ക് പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായി അവതരിപ്പുക്കുന്ന മയില്‍പ്പീലി ഗസല്‍ പൊന്‍നിലാവും, മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളിമൂസ അവതരിപ്പിക്കുന്ന മയില്‍പ്പീലി മൈലാഞ്ചി മൊഞ്ച് സംഗീത പരിപാടിയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: