കൊച്ചി: നടന് ദിലീപ് തന്നെ മലയാള സിനിമയില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് നടന് അനൂപ് ചന്ദ്രന്റെ മൊഴി. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും അനൂപ് ചന്ദ്രന് മൊഴി നല്കി.
ദിലീപ് ഭീഷണിപ്പെടുത്തിയതിന് ശേഷം തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും അനൂപ് ചന്ദ്രന് വ്യക്തമാക്കി. മിമിക്രിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് ദിലീപിന്റെ വിദ്വോഷമെന്നും അനൂപ് ചന്ദ്രന് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മുമ്പാകെയാണ് അനൂപ് ചന്ദ്രന് മൊഴി നല്‍കിയത്.
അതിനിടെ കേസില്‍ നടന് നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ പോലീസ് എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: