ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ കശ്മീര്‍ സന്ദര്‍ശനം പുരോഗമിക്കുന്നു. കശ്മീരിന്റെ വികസനത്തിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചതായും രാജ്നാഥ് സിങ് കശ്മീരില്‍ പറഞ്ഞു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ജീവന് നഷ്ടപ്പെട്ട വര്‍ക്ക് നഷ്ടപരിഹാരം ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയെന്നും അദേഹം പറഞ്ഞു.
അതിര്‍ത്തിയിലുള്ള 60 ശതമാനം പേര്‍ക്കും സൈന്യത്തില്‍ ജോലി ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തെ പ്രാവര്ത്തകമാക്കാനാണ് താന്‍ കശ്മീരിലെത്തിയത്. താഴ് വരയുടെ സമാധാനത്തിനായി ആയുധം താഴെ വച്ച് ചര്‍ച്ചയിലൂടെ പരിഹാരം കാണും.
വിനോദ സഞ്ചാരികളെ കശ്മീരിലെ ജനത സ്വാഗതം ചെയ്യുന്നു. ജമ്മുകശ്മീരിന് ഭരണഘടനയിലുള്ള പ്രത്യേക അധികാരം സംബന്ധിച്ച് ജനവികാരം കൂടി കണക്കിലെടുത്ത് മാത്രമെ തീരുമാനം എടുക്കുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്് കശ്മീരിലെത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 55 ഓളം പ്രതിനിധി സംഘങ്ങളുമായി അദേഹം കൂടിക്കാഴ്ച്ച നടത്തി. കശ്മീര്‍ താഴ്വരയിലെ സമാധാനം പുനസ്ഥാപിക്കുക എന്നതാണ് ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: