കണ്ണൂര്‍: ബോണസ് ആവശ്യപ്പെട്ട് ജില്ലയിലെ ഗ്യാസ് ഏജന്‍സികളിലെ തൊഴിലാളികള്‍ നടത്തുന്ന സമരം കാരണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാചകവാതക ക്ഷാമം അനുഭവപ്പട്ടു തുടങ്ങി. സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ എങ്ങുമെത്താത്തത് മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഒരു സിലിണ്ടര്‍ മാത്രമുളള ഉപഭോക്താക്കളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. സമരം തുടര്‍ന്നാല്‍ വീടുകളില്‍ ഗ്യാസ് അടുപ്പുകള്‍ പുകയാത്ത സ്ഥിതി സംജാതമാകും. മാത്രമല്ല ഹോട്ടലുകള്‍ ഉള്‍പ്പെടെയുളള ഭക്ഷണശാലകളുടെ പ്രവര്‍ത്തനത്തേയും ഇന്ധനക്ഷാമം ബാധിക്കും.
പാചകവാതക ഏജന്‍സി ഉടമകളുടെ സംഘടനയുടെ പിടിവാശിയാണ് സമരം നീണ്ടുപോകാന്‍ കാരണമെന്ന് തൊഴിലാളി യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. സീലിംഗ് ബോണസ് മാത്രമേ ജീവനക്കാര്‍ക്ക് നല്കാന് സാധിക്കൂവെന്ന പിടിവാശിയിലാണ് ഗ്യാസ് ഏജന്‍സി ഉടമകളെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ സീംലിംഗ് ബോണസ് തങ്ങള്‍ക്കാ ബാധകമല്ലെന്ന് തൊഴിലാളി യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 20 ശതമാനം ബോണസ് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നുവെങ്കിലും തുടര്‍ന്നുളള വര്‍ഷങ്ങളില്‍ 18ഉം പിന്നീട് ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം 16യെമുക്കാല് ശതമാനവും തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ബോണസെ തരാന്‍ പറ്റില്ലെന്ന ഏജന്‍സി ഉടമകളുടെ പിടിവാശിയാണ് സമരത്തിനിരങ്ങാന് തങ്ങളെ പ്രേരിപ്പിച്ചതെന്നാണ് തൊഴിലാളികളുടെ നിലപാട്. ബോണസ് പ്രശ്നം പരിഹരിക്കാനും പാചകവാതക വിതരണം തടസ്സപ്പെടുന്നത് ഒഴിവാക്കാനും അനൗപചാരിക ചര്‍ച്ചകള്‍ ഡിലേഴ്സ് അസോസിയേഷനും തൊഴിലാളി യൂനിയനുകളും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നെങ്കിലും ഗ്യാസ് ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ബോണസ് നല്കാന് തയ്യാറാകാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ഒരാഴ്ചയായി ജില്ലാ കലക്ടര്‍ സ്ഥലത്തില്ലാതാരുന്നതിനാലാണെന്ന് പറയപ്പെടുന്നു ജില്ലാ ഭരണകൂടം സമരം അവസാനിപ്പിക്കാന്‍ ഇത്രയും ദിവസമായിട്ടും ഇടപെടാന്‍ തയ്യാറായിട്ടില്ല. ഇന്നലെ കലക്ടര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇന്നോ നാളെയോ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഡീലര്‍മാരുടേയും തൊഴിലാളി സംഘടനകളുടേയും യോഗം വിളിക്കുമെന്നറിയുന്നു. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി വ്യാപാരി-വ്യവസായി സംഘടനകളും പാചക വാതക ഉപഭോക്തൃ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: