കോട്ടയം: കേന്ദ്ര മന്ത്രിസഭയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഇടം ലഭിച്ചത് കേരളത്തിനുള്ള അംഗീകാരമാണെന്ന് കെ.എം. മാണി എംഎല്‍എ. മന്ത്രിസ്ഥാനം വളരെ നല്ല കാര്യമാണ്. ഇതിലൂടെ കേരളത്തിന് പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് എല്ലാ വിജയാശംസകളും നേരുന്നു, അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രിപദവിയിലൂടെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടെയില്‍ സ്വാധീനമുണ്ടാക്കാന്‍ ബിജെപി നീക്കം നടത്തുന്നതായ പ്രചാരണത്തിന് അടിസ്ഥാനമില്ല. അങ്ങനെ ആര്‍ക്കും സ്വാധീനിക്കാന്‍ പറ്റില്ല. ബിഷപ്പുമാരെ കണ്ണന്താനം സന്ദര്‍ശിക്കുന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ്്. മുന്നണി പ്രവേശനം സംബന്ധിച്ച് തെരഞ്ഞെടുപ്പാകുമ്പോള്‍ യുക്തമായ തീരുമാനം എടുക്കും. ഇപ്പോള്‍ അതിന് സമയമായില്ലെന്നും മാണി പറഞ്ഞു.
യുഡിഎഫിലെ നേതാക്കള്‍ക്ക് മാര്‍ക്കിടുന്ന ജോലി തനിക്കില്ല. അതുകൊണ്ട് ആര് പ്രതിപക്ഷ നേതാവാകണമെന്ന അഭിപ്രായമില്ല. ജിഎസ്ടി നിലവില്‍ വന്നിട്ടും സാധനങ്ങളുടെ വില കുറയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ നികുതി നയങ്ങളുടെ പരാജയം മൂലമാണ്. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ നികുതി വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എല്‍ഡിഎഫിന്റെ മദ്യനയം മദ്യപന്മാരെ സഹായിക്കാന്‍ വേണ്ടിയാണെന്നും മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: