അമ്പലപ്പുഴ: രണ്ടിടങ്ങളിലുണ്ടായ സിപിഎം – എസ്ഡി പിഐ സംഘര്‍ഷത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റു. രണ്ട് വാഹനങ്ങള്‍ തല്ലിതകര്‍ത്തു.
സിപിഎം വളഞ്ഞവഴി പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി കാക്കാഴം വെള്ളംതെങ്ങില്‍ ഫെനില്‍ (36), വെള്ളംതെങ്ങില്‍ ദിലീഷ് (30), എസ്ഡിപിഐ പ്രവര്‍ത്തകരായ നീര്‍ക്കുന്നം കാട്ടൂക്കാരന്‍ പറമ്പില്‍ അബ്ദുല്‍ സലാം (28), വണ്ടാനം കാട്ടുമ്പുറം ത്വാഹ (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. രാവിലെ കടയില്‍ ചായ കുടിക്കാനെത്തിയ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
രാവിലെ പത്തുമണിയോടെ കാക്കാഴം പടിഞ്ഞാറു വെച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്. ബൈക്കിലെത്തിയ സംഘം ദിലീഷും ഫെനിലും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തി ഇരുമ്പുവടി കൊണ്ട് ആക്രമിച്ച ശേഷം സ്കൂട്ടറും തല്ലിതകര്‍ത്തു.
വണ്ടാനത്തു നടന്ന സംഘര്‍ഷത്തിലാണ് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്ത് ഉച്ചക്ക് ഒരു മണിയോടെ എത്തിയ ഇരുവര്‍ക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ഇവരെത്തിയ ഓട്ടോറിക്ഷയും തല്ലിതകര്‍ത്തു.
സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ വര്‍ഷവും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ മുന്‍ ദിവസം സിപിഎം- എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് ആസൂത്രിതമാണോയെന്ന് സംഘയം ഉയര്‍ന്നിച്ചുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: