മുഹമ്മ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടു കായലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. ജില്ലാ കക്കാ തൊഴിലാളി യൂണിയന് വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കായലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഇനിയും നീക്കം ചെയ്തില്ലെങ്കില്‍ കക്കയുടെയും മത്സ്യത്തിന്റെയും നിലനില്‍പ്പ് അസാദ്ധ്യമാണ്. കക്കാവ്യവസായ സംഘങ്ങള്‍ മുന്നോട്ടുവന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യണം. വിഭവ ശോഷണത്തെ തടയുന്നതിന് കര്‍മ്മപരിപാടി വേണം. ലഭ്യതയില്ലാത്ത പ്രദേശങ്ങള്‍ ഇവയുടെ പ്രജനന കേന്ദ്രമാക്കണം.
കൂടാതെ ശാസ്ത്രീയമായി സംസ്ക്കരിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കണം. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചും കക്കാമേഖലയെ രക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: