റോം: ഇറ്റാലിയന്‍ സീരി എയില്‍ കരുത്തരായ ഇന്റര്‍ മിലാന് തുടര്‍ച്ചയായ മൂന്നാം ജയം ഏറ്റുവാങ്ങിയപ്പോള്‍ എസി മിലാന് അപ്രതീക്ഷിത തിരിച്ചടി.ഇന്റര്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സീരി എയിലെ നവാഗതരായ സ്പാലിനെ തകര്‍ത്തപ്പോള്‍ എസി മിലാന് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലാസിയയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്.
ഇന്ററിനായി 27-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൗറോ ഇക്കാര്‍ഡിയും 87-ാം മിനിറ്റില്‍ ഇവാന് പെരിസിച്ചുമാണ് ഗോള്‍ നേടിയത്. വിജയത്തോടെ മൂന്ന് കളികളില്‍ നിന്ന് 9 പോയിന്റുനേടിയ ഇന്റര്‍ പട്ടികയില്‍ മൂന്നാമതാണ്. അത്ര തന്നെ പോയിന്റുള്ള യുവന്റസും നാപോളിയുമാണ് ഒന്നുംരണ്ടും സ്ഥാനത്ത്.
ഇമ്മൊബെലെയുടെ ഹാട്രിക്ക് കരുത്തിലാണ് ലാസിയോ എസി മിലാനെ തകര്‍ത്തത്. 38, 43, 48 മിനിറ്റുകളിലായിരുന്നു ഇമ്മൊബെലെയുടെ ഗോളുകള്‍. 49-ാം മിനിറ്റില്‍ ലൂയിസ് ആല്‍ബര്‍ട്ടോയും ലക്ഷ്യം കണ്ടതോടെ ലാസിയോയുടെ ഗോള്‍ പട്ടിക പൂര്‍ണ്ണം. 56-ാം മിനിറ്റില്‍ മോണ്ടോലിവൊയാണ് എസി മിലാന്റെ ആശ്വാസ ഗോള്‍ നേടിയത്. മറ്റൊരു കളിയില്‍ നാപ്പോളി മറുപടിയില്ലാത്ത മൂന്ന് ഗോളകള്‍ക്ക് ബൊലോഗ്നയെ തകര്‍ത്താണ് രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.
മറ്റൊരു മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഫിയോറന്റീന ഹെല്ലാസ് വെറോണയെ തകര്‍ത്തു. മൂന്ന് മത്സരങ്ങള്‍ കളിച്ച ഫിയോറന്റീനയുടെ ആദ്യ ജയമാണിത്. മറ്റ് മത്സരങ്ങളില്‍ അറ്റ്ലാന്റ 2-1ന് സാസ്സുലോയെയും ഉദിനെസെ 1-0ന് ഗനോവയെയും ടോറിനോ 1-0ന് ബെനെവെന്റോയെയും കാഗ്ലിയാരി ഇതേ മാര്‍ജിനില്‍ ക്രോടോണിനെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: