തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു 14 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം ഒക്ടോബര്‍ 4ലേക്ക് മാറ്റിയതായി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ടി. ഗോപിനാഥന് അറിയിച്ചു.
ആഗസ്റ്റ് 16ന് ഗതാഗതമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ചയെ ത്തുടര്‍ന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ട വിവിധ ആവശ്യങ്ങളെ സംബന്ധിച്ച് വിദഗ്ധ സമിതിയെ ഏല്‍പ്പിച്ച് റിപ്പോര്‍ട്ട് വാങ്ങി നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവച്ചത്.
തിരുവനന്തപുരത്ത് ചേര്‍ന്ന കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ ചെയര്മാന് വി.ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ ടി. ഗോപിനാഥന്, ഫോറം പ്രസിഡന്റ് നൗഷാദ് ആറ്റുപറമ്പത്ത്, ഓര്ഗനൈസേഷന് പ്രസിഡന്റ് പി.കെ. മൂസ, ഓണേഴ്സ് ഫെഡറേഷന് പ്രസിഡന്റ് പ്രസാദ്, ബസ് വ്യവസായ സംരക്ഷണ സമിതി പ്രസിഡന്റ് ജയ്സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: