തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് സപ്തംബര്‍ 28 ലേക്ക് മാറ്റി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ നടക്കുന്ന കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച നടപടികള്‍ പരിഗണിക്കാനിരുന്നതാണ് ജഡ്ജി അവധിയിലായതിനാല്‍ മാറ്റിവച്ചത്.
വിചാരണ നടത്തുന്ന ജഡ്ജി ജോണി സെബാസ്റ്റ്യന്‍ അഭയ കേസില്‍ സാക്ഷിയാണ്. തുടര്‍ നടപടികളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ജഡ്ജി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കഴിഞ്ഞ മാസം കത്ത് നല്‍കിയിരുന്നു.
ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ മൂന്ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സിബിഐ 2009 ജൂലൈ 17 ന് കോടതിയില്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: