കോട്ടയം: സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തെ ആത്മഹത്യരഹിത സംസ്ഥാനമാക്കുവാന്‍ സര്‍ക്കാരും സന്നദ്ധ സംഘങ്ങങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ബസേലിയസ് കോളേജില്‍ സംഘടിപ്പിച്ച ലോക ആത്മഹത്യ പ്രതിരോധ ദിനാചരണത്തിന്റെ സഭാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവദാനമായ ജീവന് സ്വയം എടുക്കാനോ അപരന്റെ ജീവന് നശിപ്പിക്കാനോ മനുഷ്യന് അവകാശമില്ലെന്നും ആത്മഹത്യപ്രതിരോധത്തിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഏവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറോം ശര്‍മ്മിള മുഖ്യാതിഥിയായി. സാഹിത്യകാരന് ബെന്യാമിന് മുഖ്യപ്രഭാഷണം നടത്തി. സഭാ മാനവശാക്തീകരണ വിഭാഗം അദ്ധ്യക്ഷന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് അദ്ധ്യക്ഷനായി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസക്കോറോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഭാ അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി.എ. ഫിലിപ്പ്, ഡോ. സിബി തരകന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: