കോട്ടയം: ‘സുരക്ഷിത ബാല്യം സുകൃത ഭാരതം’ എന്ന സന്ദേശമുയര്‍ത്തി ശ്രീകൃഷ്ണജയന്തിദിനമായ ഇന്ന് നാടെങ്ങും ശോഭാ യാത്രകള്‍ നടക്കും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകള്‍ ഉണ്ടാകും.16,000 കൃഷ്ണവേഷങ്ങളും 21,000 മറ്റ് വേഷങ്ങളും യാത്രയില്‍ അണിനിരക്കും.
സുരക്ഷിത ബാല്യം എന്ന സന്ദേശം നല്കുന്ന നിശ്ചല ദൃശ്യങ്ങള്‍ ശോഭായാത്രകള്‍ക്ക് മിഴിവേകും.ഉറിയടി, ഭജന, പ്രസാദവിതരണം എന്നിവയും ഉണ്ടാകും.
വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായിട്ടാണ് സമാപന സ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് ജന്മാഷ്ടമി സന്ദേശവും നല്‍കും.
കോട്ടയം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ശോഭായാത്രകള്‍ തിരുനക്കര സെന്‍ട്രല്‍ ജംങ്ഷനില്‍ സംഗമിക്കും.ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍.സജികുമാര്‍ സന്ദേശം നല്‍കും. ഉറിയടി, ഭജന, പ്രസാദവിതരണം എന്നിവ ഉണ്ടാകും. ഗംഗ, യമുന, സരസ്വതി, ബ്രഹ്മപുത്ര, സിന്ധു എന്നീ പേരുകളിലാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ അണി നിരക്കുന്നത്.
ഏറ്റുമാനൂര്‍, വൈക്കം, പാലാ, ചങ്ങനാശേരി, കറുകച്ചാല്‍, പാമ്പാടി, പള്ളിക്കത്തോട്, പൊന്‍കുന്നം, കാഞ്ഞിരപള്ളി, എരുമേലി, മുണ്ടക്കയം,രാമപുരം, ചിറക്കടവ്, കടുത്തുരുത്തി, തലയോലപ്പറമ്പ് അയര്‍ക്കുന്നം, മണര്‍കാട്,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: