തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നശേഷം വില കുറയ്ക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്.
വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ല. ഉദ്യോഗസ്ഥരുടെ അലംഭാവം അംഗീകരിക്കാനാവില്ല. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് വിലവര്‍ദ്ധനവ് ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഈ ആഴ്ച തന്നെ രൂപീകരിക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി.
പുതിയ നികുതി സമ്പ്രദായം വന്നതിനു മുന്‍പും അതിനു ശേഷവുമുള്ള നികുതി വ്യത്യാസം പരിശോധിച്ച് ആനുപാതികമായി ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. ഇത് ഗുരുതര കുറ്റമാണ്. ജിഎസ്ടി നടപ്പിലാക്കുന്നതിനു മുന്‍പും അതിനു ശേഷവുമുള്ള വില ജില്ലകള്‍ തോറും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിക്കണം. ഇതിനായി കടകളില്‍ നിന്നു ടെസ്റ്റ് പര്‍ച്ചേസ് നടത്തണം.
75 ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളിലും സേവനങ്ങള്‍ക്കും ഭക്ഷണത്തിനും 18 ശതമാനം നികുതി ഈടാക്കുന്നതായുള്ള പരാതികളുണ്ട്. ഇത്തരം പരാതികളിന്മേല് ശക്തമായ നടപടികളുണ്ടാകും. കുപ്പിവെള്ളത്തിന് എംആര്‍പിയെക്കാള്‍ കൂടുതല്‍ വില ഈടാക്കുന്ന കടകള്‍ക്കെതിരെയും നടപടിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: