കോട്ടയം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ക്രൈസ്തവസഭാ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിലെ അരമനകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. മണര്‍കാട് പള്ളി, മണര്‍കാട് ദേവീക്ഷേത്രം എന്നിവിടങ്ങളിലും കേന്ദ്രമന്ത്രി എത്തി.
എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് മോദിസര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസം എന്തായാലും സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും എന്നതാണ് മോദിയുടെ നയമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. പാലാ അരമനയിലെത്തിയ മന്ത്രി സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, സ്ഥാനമൊഴിഞ്ഞ ബിഷപ്പ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുമായി സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനത്തെയും പ്രതീക്ഷയോടെ കാണുന്നതായി ബിഷപ്പ് ജേക്കബ് മുരിക്കന്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുകയെന്നതാണ് സഭയുടെ ധര്‍മ്മം.അതില്‍ മാറ്റമില്ലെന്ന് ബിഷപ്പ് പ്രതികരിച്ചു. മൂല്യങ്ങളില്‍ വിശ്വസിക്കുകയും പാവങ്ങളോട് കരുണയുള്ളയാളുമാണ് മോദി. ക്രിസ്ത്യന്‍ മൂല്യങ്ങളുടെ അടിത്തറയും കരുണയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റബര്‍ കര്‍ഷകരുടെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ക്ക് ഇനി പരിഹാരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഭാര്യയോടൊത്ത് അരമനയിലെത്തിയ കണ്ണന്താനത്തെ സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ബിഷപ്പ് ജോസഫ് പള്ളിക്കാപ്പറമ്പില്‍, വികാരി ജനറല്‍മാരായ മോണ്‍. ജോസഫ് കൊല്ലം പറമ്പില്‍, മോണ്‍. ജോസഫ് മാലേപ്പറമ്പില്‍, ഫാ. ജോസഫ് കോലാനിക്കല്‍, ചാന്‍സലര്‍ ഫാ. ജോസ് കാക്കലില്‍, ഫ. ജോസ് വള്ളോം പുരയിടം, എന്നിവരും കേന്ദ്രമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
മണര്‍കാട് സെന്റ്മേരീസ് കത്തീഡ്രലിലും മണര്‍കാട് ദേവീക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. കണ്ണന്താനത്തിന്റെ ഭാര്യ ഷീലയുടെ മാതാവിന്റെ കബറിടത്തില്‍ ഇരുവരും പ്രാര്‍ത്ഥന നടത്തി. ഷീലയുടെ കുടുംബവീടായ മംഗലത്ത് തറവാട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് ഇരുവരും പള്ളിയില്‍ എത്തിയത്. ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. മാത്യു മണവത്ത്, ഫാ. ജോര്‍ജ് കുന്നേല്‍, ഫാ. അഭിലാഷ് വലിയവീട്ടില്‍ സെക്രട്ടറി മാര്‍ക്കോസ് പി ഏബ്രഹാം, ട്രസ്റ്റി അച്ചന്‍കുഞ്ഞ്, കമ്മിറ്റി അഗംങ്ങളായ അജുമാത്യു, ഷിബു പോത്താനിക്കല്‍, എന്നിവര്‍ സ്വീകരിച്ചു.
തുടര്‍ന്ന് പള്ളി ഓഫീസില്‍ യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപോലീത്ത, സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് കാലായില്‍ കോര്‍ എപ്പിസ്കോപ്പ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി.
മണര്‍കാട് ദേവിക്ഷേത്രത്തിലെത്തിയ മന്ത്രിയെ ദേവസ്വം ഭാരവാഹികളായ നാരായണന് നായര്‍, വി.ആര്. ബാലകൃഷ്ണവാര്യര്‍, സുരേഷ്, മുരളീധരന്, എ.പി. അനില്‍കുമാര്‍, എസ്. ബാലകൃഷ്ണന് എന്നിവര്‍ സ്വീകരിച്ചു.
ചങ്ങനാശേരി അരമനയിലെത്തിയ കേന്ദ്രമന്ത്രി ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരെ സന്ദര്‍ശിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി, ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, സംസ്ഥാനസമിയംഗങ്ങളായ നോബിള്‍ മാത്യു, പ്രൊഫ. ബി. വിജയകുമാര്‍, എന്‍.പി. കൃഷ്ണകുമാര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: