കണ്ണൂര്‍: മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വിപുലമായ ചികിത്സാ സംവിധിധാനങ്ങളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതേക്കുറിച്ച് പരിശോധിച്ചപ്പോള്‍ പലയിടത്തും ഇല്ലായ്മയുടെ വര്‍ത്തമാനങ്ങളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അതിനര്‍ഥം ഈ രംഗത്ത് പാവപ്പെട്ടവര്‍ വിഷമം അനുഭവിക്കുന്നു എന്നാണ്. സര്‍ക്കാര്‍ ആശുപ്രതികളെ ആശ്രയിക്കുന്നത് മഹാഭൂരിപക്ഷവും പാവപ്പെട്ടവരാണ്. മാരക രോഗം പിടിപെട്ടിട്ടും കാശില്ലാത്തതിനാല്‍ ചികിത്സിക്കാത്തവരുണ്ട്. ചിലരുടെ കാര്യത്തില്‍ ചികിത്സിക്കണമെങ്കില്‍ അതുവരെയുള്ള സമ്പാദ്യം മുഴുവന്‍ വില്‍ക്കണമെന്ന നിലയുമുണ്ട്. ഇതിന് എല്ലാം പരിഹാരം വേണം. മികച്ച ചികിത്സാ സംവിധാനം പാവപ്പെട്ടവര്‍ക്ക് ലഭ്യമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിച്ചു. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ഹാബിസ് സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ.ദില്‍നാഥ് കല്ലാട്ട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: