ബംഗളൂരു: മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിന്റെ വധവുമായി അന്വേഷിക്കുന്ന സംഘത്തെ വീണ്ടും വിപുലീകരിച്ചു. രണ്ട് ഇന്‍സ്പെക്ടര്‍മാരടക്കം 40 ഉദ്യോഗസ്ഥരെ പുതിയതായി സംഘത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 105 ആയി.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഇരുട്ടില്‍ത്തപ്പുകയാണ് കര്‍ണാടക പോലീസ്. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും, കാര്യമുണ്ടായിട്ടില്ലെന്നാണ് വിവരം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് വ്യക്തമാക്കി സംസ്ഥാന ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി രംഗത്തെത്തിയെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സംശയാസ്പദമായ രീതിയിൽ കണ്ട ആളെയാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഗൗരി ലങ്കേഷിനെ വധിച്ചത് സംസ്ഥാത്തിന് പുറത്ത് നിന്നുള്ളയാളാണെന്ന് പോലിസ് പറഞ്ഞു. വധം അന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്യാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്‍പ്രകാരം ചോദ്യം ചെയ്യല്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: