ന്യൂദല്‍ഹി: ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വന്‍ തോതില്‍ വ്യാജ നോട്ടുകള്‍ കടത്തുന്നതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പുറത്തിറക്കിയ 2000ന്റെ നോട്ടുകളാണ് ഇത്തരത്തില്‍ വ്യാപകമായി അതിര്‍ത്തി കടത്തുന്നത്. ബിഎസ്എഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്.
ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത്, ബംഗാള്‍, അസം, മേഘാലയ, തുടങ്ങി രാജ്യത്തിന്റെ 13 അതിര്‍ത്തികള്‍ വഴിയാണ് വ്യാജ കറന്‍സികള്‍ കടത്തുന്നത്. നോട്ട് അസാധുവാക്കലിനു മുമ്പ് 1000, 500ന്റെ വ്യാജ നോട്ടുകള്‍ മുമ്പ് പാക്കിസ്ഥാനില്‍ നിന്നാണ് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരുന്നത്. 2000 നോട്ടുകള്‍ എത്തിയതോടെ പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വ്യാജ നോട്ടുകളുടെ എണ്ണം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2017ല്‍ ആറുമാസത്തിനിടെ ബംഗ്ലേദേശില്‍ നിന്നെത്തിയ 32 ലക്ഷത്തിന്റെ വ്യജ നോട്ടുകളാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. 2015ല്‍ ഈ കാലയളവില്‍ ഗുവഹത്തി, ദക്ഷിണ ബംഗാള്‍ അതിര്‍ത്തിയില്‍ നിന്ന് 2.6 കോടിയുടേയും 2016ല്‍ 1.5 കോടിയുടേയും വ്യാജ കറന്‍സികള്‍ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനില്‍ നിന്നാണ് ഈ കറന്‍സികള്‍ എത്തിച്ചത്.
ജനുവരിയില്‍ ബംഗ്ലാദേശില്‍ നിന്നുള്ള 1 ലക്ഷം രൂപയുടെ വ്യാജ കറന്‍സിയാണ് ബിഎസ്എഫ് പിടികൂടിയത്. ഇത് ഫെബ്രുവരിയില്‍ എത്തിയപ്പോള്‍ 2.96 ലക്ഷമാവുകയും, മാര്‍ച്ചില്‍ 4.60 ലക്ഷവും, ഏപ്രിലില്‍ 20 രൂപയുടെ വ്യാജ കറന്‍സിയും അതിര്‍ത്തിയില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം അതിര്‍ത്തി വഴിയുള്ള വ്യാജ കറന്‍സി കടത്തല്‍ 6.98 ലക്ഷമായി കുറഞ്ഞെന്നും ബിഎസ്എഫ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: