സിര്‍സ: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സിര്‍സയിലെ ആശ്രമത്തില്‍ മൂന്നാം ദിവസവും പരിശോധന തുടരുന്നു.
ഇന്ന് നടന്ന പരിശോധനയില്‍ ഒട്ടനവധി രഹസ്യങ്ങളാണ് പോലീസ് കണ്ടെത്തിയത്. നിരവധി അസ്ഥികൂടങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അനധികൃത ഗര്‍ഭഛിദ്ര ക്ലീനിക്ക്, പ്ലാസ്റ്റിക്ക് സര്‍ജറി കേന്ദ്രങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ഗുര്‍മീതിന് അനവധി ആഡംബര കാറുകളുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് കറന്‍സികളും മറ്റും ആശ്രമത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഡംബര ജീവിതം നയിച്ചിരുന്ന ഗുര്‍മീത് രാജാവിനെ പോലെയാണ് ഇവിടെ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ആഴ്ച ജയിലിലെത്തിയ ഡോക്ടര്‍മാരുടെ സംഘം ഗുര്‍മീതിനെ പരിശോധിച്ച ശേഷം ഇയാള്‍ക്ക് അമിത ലൈംഗികാസ്കതിയാണെന്ന് വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: